വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം  അപകടത്തെ തുടർന്ന്  എന്ന നിഗമനത്തിൽ സിബിഐ..ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ  റിപ്പോർട്ട് ചെയ്യുന്നു..ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്..


അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്.  ബാലഭാസ്കറിന് അപകടം സംഭവിക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന്  കലാഭവൻ സോബി പറഞ്ഞ റൂബിൻ തോമസ് ബംഗളൂരുവിലായിരുന്നതായി സിബിഐ കണ്ടെത്തി..  സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്ന് സി ബി ഐ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ നുണ പരിശോധനയോട് സഹകരിച്ചില്ലെന്ന വാദം കലാഭവൻ സോബി നിഷേധിച്ചു. പോളിഗ്രാഫ് ടെസ്റ്റിൽ സഹകരിച്ചിലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവൻ സോബി വ്യക്തമാക്കുന്നു.