ഗോപീകൃഷ്ണ… ഗോപാലകൃഷ്ണാ 
ഗോപികമാരുടെ മായക്കണ്ണാ 
മുരളികയൂതി മായകൾ കാട്ടി 
മനതാരിൽ നീ  നിറയുന്നു  
എൻ ഹൃദയത്തിൽ നൃത്തമാടുന്നു. 

വാകച്ചാർത്തു തൊഴുതു ഞാൻ നിന്നപ്പോൾ 
വാതിൽ പഴുതിലൂടെ നോക്കിയില്ലേ നീ 
കള്ളക്കണ്ണടച്ചെന്നെ  വിളിച്ചില്ലേ നിന്‍റെ  
മാറിലായ് മയങ്ങുവാൻ ക്ഷണിച്ചില്ലേ. 

  (ഗോപീകൃഷ്ണ )

ഓട്ടുരുളികയിൽ നിന്‍റെ  വികൃതികൾ  കാണുവാൻ 
കുന്നിക്കുരു മണികൾ നിറച്ചില്ലേ 
അതിലെൻറെ  പേരു ഞാൻ എഴുതിയില്ലേ  
നിന്‍റെ  കാതിലെൻ നാമം കൊഞ്ചി ചൊല്ലിയില്ലേ. 

(ഗോപി കൃഷ്ണ )

കണിക്കൊന്ന പൂത്തപ്പോൽഗോപികയായി ഞാൻ 
പൊൻകണിയായി നീ നിന്ന നേരം 
നൈവേദ്യമായെന്റെ  പ്രേമം ഞാൻ  നൽകുന്നു  
സ്വീകരിക്കു ദേവാ അനുരാഗമായ്. 

     (ഗോപീകൃഷ്ണ ).
ഹേമാമി