
പണിത
കൊച്ചുകട്ടിലിൽ
അവൾ
അവനോടൊട്ടി
ഉറകൂടിയ
തൈരുപോൽ
ദാമ്പത്യാരംഭം
കട്ടിലിൽ കാലിൽ
പട്ടിക്കുട്ടിയും
അടിയിൽ കുത്തിമറിയും
പൂച്ചക്കുട്ടിയും
ഒളിച്ചു നോക്കുന്ന
നക്ഷത്രപ്പെൺ
കൊടികളും
അവരുടെ രാവിന്
വെണ്മ തൂവി .
വീടിന് ചിറക്
വയ്ക്കണമെന്നും
കട്ടിലിന് മുറിയോളം
വലുപ്പം വയ്ക്കണമെന്നും
കൊതിച്ചു
അവൾ
വീടിരുന്നിടത്തിപ്പോൾ
കൂറ്റൻ എടുപ്പ്
മട്ടുപ്പാവിൽ
വൈദ്യുത നക്ഷത്രങ്ങൾ
തുറസ്സില്ലാമുറിയിൽ
കൃത്രിമ കുളിരിൻ
മുരളൽ
താഴെ
ടൈൽസ് മുറ്റം
അറ്റാച്ച്ഡ്
പട്ടിക്കൂട്.
കളിമറന്ന
പട്ടി.
വീടിനുള്ളിൽ
ഭാഷ
വറ്റി.
`പലതടിക്കട്ടിലായി
വീതി കൂടി.
അവർ
അറ്റങ്ങളിലായി.
വെണ്ണയും
മോരും.
അതേന്ന് ,
വെണ്ണയവൻ !
പരസ്പരം
ഇഷ്ടനിറവും
ഇഷ്ടഭക്ഷണവും
മറന്നു.
എന്നാണാ
ഒറ്റത്തടിക്കട്ടിൽ
തകർത്തതെന്ന്
അവർ
ഓർത്തതേയില്ല.

കവി, അദ്ധ്യാപിക.