തിരുവനന്തപുരം: ടിക് ടോക് താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. ആറംഗ സംഘം പള്ളിക്കലില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മീശ വിനീത് അറസ്റ്റിലായത്.മടവൂര്‍ കുറിച്ചിയില്‍ സ്വദേശിയായ സമീര്‍ഖാന്റെ തലയാണ് മീശ വിനീതും സംഘവും കമ്ബി വടികൊണ്ട് അടിച്ചു പൊട്ടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയില്‍ ഇട റോസമീര്‍ഖാന്റെ ഫോണ്‍ ഉപയോഗിച്ച്‌ സുഹൃത്ത് ജിത്തു എന്നയാള്‍ വിനീത് അടക്കമുള്ള ആറംഗ സംഘത്തില്‍ ഉണ്ടായിരുന്ന പോങ്ങനാട് സ്വദ്ദേശിയായ റഫീഖിനോട് അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടര്‍ന്നാണ് ജിത്തു, റഫീഖിനോട് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളൊന്നും സമീര്‍ ഖാന് അറിയില്ലായിരുന്നു. വെല്ലുവിളിച്ചതിന് പിന്നാലെ റഫീഖും മീശക്കാരൻ വിനീതും ഉള്‍പ്പെടെയുള്ള ആറംഗസംഘം വരുന്നത് കണ്ട ജിത്തു , സമീര്‍ ഖാൻ പോലും അറിയാതെ തന്ത്രപൂര്‍വ്വം അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി.

കാര്യമറിയാതെ അവിടെത്തന്നെ നിന്ന സമീര്‍ ഖാനോട് റഫീഖും മീശക്കാരൻ വിനീതും ജിത്തുവിനെ അന്വേഷിക്കുകയായിരുന്നു. റഫീക്കും വിനീതും ജിത്തുവിനെ അന്വേഷിച്ച്‌ സമീര്‍ഖാനോട് തട്ടിക്കയറുന്ന സമയത്തിനിടയില്‍ പ്രതികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ കമ്ബി വടി ഉപയോഗിച്ച്‌ സമീര്‍ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ മീശ വിനീത് അടക്കമുള്ള പ്രതികളെ പിടികൂടാനായി പള്ളിക്കല്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്നാണ് മീശക്കാരൻ വിനീതിനെ പൊലീസ് പിടികൂടിയത്. ഈ കേസില്‍ ഇനി അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കല്‍ പൊലീസ് അറിയിച്ചു.

ഡില്‍ വച്ചായിരുന്നു സംഭവം. കൊലപാതക ശ്രമത്തിന് ശേഷം മീശ വിനീത് അടക്കമുള്ളവര്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ഇന്ന് വിനീതിനെ പള്ളിക്കല്‍ പൊലീസ് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 5 പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കല്‍ പൊലീസ് അറിയിച്ചു.